Skip to main content

Posts

ഭേദചിന്തകൾ മറയുന്ന ശരണഘോഷം

മറ്റേത് ആധ്യാത്മിക വിഷയവും പോലെ ഭക്തിയും വൈയക്തികമായ ഒരു അനുഭൂതി വിശേഷമാണ്. എങ്കിലും ഒരുവൻ പരമപ്രേമത്തിന്റെ അനുഭൂതി നുകരുന്നതോടെ നിരവധിയാളുകൾ അവനിലേക്ക് ആകൃഷ്ടനാകുന്നു. അമ്മയുടെ വാക്കുകളിൽ പറഞ്ഞാൽ ഒരു പൂവിടരുമ്പോൾ ശലഭങ്ങൾ സ്വാഭാവികമായും ആകൃഷ്ടമാകുന്നത് പോലെ!. പരാഭക്തനിൽ നിറഞ്ഞുകവിയുന്ന ആനന്ദത്തിന്റെ അല്പമാത്രമെങ്കിലും നുണയുന്ന ജീവന്മാർക്കെല്ലാം ആ പരാഭക്തിയെലേക്കുയരാൻ അദമ്യമായ ആഗ്രഹം ഉളവാകുന്നു. പരാഭക്തനിൽ ദൃഷ്ടമാകുന്ന സ്വാഭാവിക ഗുണവൈശിഷ്ട്യങ്ങളെല്ലാം, മറ്റുള്ളവർക്ക് സാധനാചര്യകളായി മാറുന്നു. അങ്ങനെ ഉത്തമമായ സാധനാചര്യകളനുഷ്ഠിയ്ക്കുന്ന ഒരു ജനസഞ്ചയം തന്നെ ഓരോ പരാഭക്തനും പിന്നിൽ ഉദയം ചെയ്യുന്നു. ഭക്തിപ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അവയെല്ലാം ഇത്തരത്തിൽ സ്വാനുഭൂതി സമ്പന്നരായ മഹാത്മാക്കളിൽ നിന്നും, അവതാരപുരുഷന്മാരിൽ നിന്നും ഉദയം ചെയ്തിട്ടുള്ളതാണെന്ന് മനസ്സിലാക്കാൻ സാധിക്കും. സാഹിത്യത്തിന്റെ പശ്ചാത്തലത്തിൽ നിന്നും ചിന്തിക്കുമ്പോൾ തുഞ്ചത്ത് എഴുത്തച്ഛൻ മുതലായവരുടെ ഭക്തിരസപ്രധാനമായ കൃതികളെയാണ് കേരളത്തിന്റെ തനത് ഭക്തിപ്രസ്ഥാനമായി പ്രായേണ കൽപ്പിച്ചു പോരുന്നത്. 'സ്വച്ഛന്ദം പനയോലമേല്...

Sabarimala: Yet another story of a Procrustean bed

Many tempestuous debates are happening about the recent Supreme Court verdict on lifting the age restrictions for women entry to the famous Sabarimala temple. Most of these discussions whirl vehemently around the egalitarian axis of gender-specific characteristics of the temple rituals and customs. However, on the flip side which could be the more important side, we are bound to address another major facet of the same issue: Don’t a group of people have the freedom to worship a particular God who vowed to remain in “ Naishtika Brahmacharya ” (absolute celibate) form? Don’t they have the rights to value and preserve their God’s shrine as per their belief systems or should they modify their concept of God as per the popular concepts of “One and only True God”? Going by the customary beliefs prevailing for last several hundred years, Sabarimala temple is dedicated to a deity who has taken a strict vow of  Naishtika Brahmacharya , an intense kind of celibacy requiring the a...

രാമായണം മുതൽ രാവണായനം വരെ: പ്രഭാഷണം

"യാവത് സ്ഥായന്തി ഗിരയേ: സരിതശ്ച മഹീതലേതാവദ് രാമായണ കഥാ ലോകേഷു പ്രചരിഷ്യതി." ഈ മണ്ണിൽ മലകളും പുഴകളുമുള്ള കാലമത്രയും രാമായണ കഥ പ്രചരിച്ചുകൊണ്ടേയിരിക്കും എന്ന ആദികവിയുടെ ദർശനം, ആധുനികവും പൗരാണികവുമായ രാമകഥാ പാരമ്പര്യങ്ങളുടെ വെളിച്ചത്തിൽ അനാവരണം ചെയ്യുവാനുള്ള ശ്രമമാണ് പ്രഭാഷകൻ ഇവിടെ നടത്തുന്നത്. അമൃത സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോടെക്‌നോളജിയിൽ രാമായണ മാസത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാമായ പ്രഭാഷണ പരമ്പരയുടെ ഭാഗമായി നൽകിയ പ്രഭാഷണം.

വരമരുളുന്ന വാഗ്ദേവതമാർ

ഇന്ന് വസന്തപഞ്ചമി. നാന്മുഖൻറെ മുഖകമലങ്ങളിൽ നിന്നും വാഗ്ദേവിയായ സരസ്വതീ ദേവി ആവിർഭാവം ചെയ്തത് മാഘമാസത്തിലെ ശുക്ലപക്ഷപഞ്ചമി നാളിലത്രേ. , കാമദേവന്റെ ജന്മദിനവും, വസന്തകാലാരംഭവുമൊക്കെയായ വസന്തപഞ്ചമി വിദ്യാദേവതയുടെ ഉപാസനയ്ക്കായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. ആത്മീയവും ഭൗതികവുമായ സകല അറിവുകളും ഈശ്വരീയമാണ് എന്ന് സനാതന സംസ്കൃതി ഉദ്ഘോഷിച്ചു. ആ ജ്ഞാനത്തെ സരസ്വതീ രൂപത്തിൽ ഋഷീശ്വരന്മാർ ദർശിച്ചു.നിർമ്മലമായ ശ്വേതാംബരം ധരിച്ച്, അക്ഷമാലയും, ഗ്രന്ഥവും വീണയും, കയ്യിലേന്തി, ശ്വേതപദ്മത്തിൽ ഉപവിഷ്ടയായി അവരുടെ ഹൃദയസരസുകളിൽ സരസ്വതീ ദേവി വാണരുളി. കാശ്മീരം മുതൽ കന്യാകുമാരി വരെ ജ്ഞാനദേവതയായ സരസ്വതിപൂജിയ്ക്കപ്പെടുന്നു. ബർമ്മയിൽ തുരത്തതി എന്നപേരിലും, ജപ്പാനിൽ ബൻസന്റൈൻ എന്നപേരിലും സരസ്വതീ ദേവി ആരാധിയ്ക്കപ്പെടുന്നു.ബാലി, ശ്രീലങ്ക, തായ്‌ലൻഡ് തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്നും സരസ്വതിദേവിയെ ആരാധിച്ചു പോരുന്നു. തുരത്തതി  ദേവി ബൻസന്റൈൻ ദേവി ജ്ഞാന ദേവതയുടെ ആരാധന പുരാതന കാലത്ത് ലോകം മുഴുവൻ വ്യാപിച്ചിരുന്നു. പുരാതന ഇറാനിലും, പേർഷ്യയിലുമൊക്കെ ജ്ഞാന ദേവതയെ 'ആരെദ്വി സൂര അനാഹിത' എന്നായിരുന്നു വിളിച്ച...

Goddess of Knowledge

Sanatana Dharma proclaims that all knowledge, whether spiritual and secular, is divine. The ancient Rishis visualized knowledge in the form of Goddess Saraswati. Wearing pure white, holding in Her hands an Aksha mala, a book and a veena, and seated on a white lotus, Saraswati revealed Herself to them in their hearts. Saraswati Devi is worshipped throughout India, from Kashmir to Kanyakumari. Goddess Benzaiten Goddess Thurathadi Outside India, Saraswati is worshipped as Thurathadi in Burma and Benzaiten in Japan. In Bali (Indonesia), Sri Lanka, Thailand and many other countries Saraswati is being venerated even today. In olden times, the worship of the deity of knowledge was widespread all over the world. In ancient Persia (Iran) and other regions the Goddess of Knowledge was called Aredvi Sura Anahita. The terms ‘Sura’ and ‘anahita’ are adjectives meaning, respectively, valour and purity. ‘Aredvi’ is supposed to have come from ‘aryadevi.’ Besides knowledge, Aredvi was ...

ധിയോ യോ ന: പ്രചോദയാത്

പ്രാർത്ഥനകളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ഓരോ ജനതയുടെയും സാമൂഹിക, ചരിത്ര പശ്ചാത്തലങ്ങളെ പ്രതിഫലിപ്പിക്കുന്നതായി  നമുക് ക് കാണാം.  തലമുറകളിൽ നിന്നും തലമുറകളിലേക്ക് പ്രവഹിക്കുന്ന പ്രാർത്ഥനാ ഗീതികൾ, അതാത് ജനതകളുടെ മനോഭാവത്തിൻറെ നേർസാക്ഷ്യങ്ങളാണ്.  സമസ്ത ലോകങ്ങളെയും പ്രകാശിപ്പിക്കുന്ന സവിതാവിനോട് ഋഷി പ്രാർത്ഥിച്ചത് തങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കണേ എന്നാണ്. ഋഷിയുടെ ഈ പ്രാർത്ഥന ഭാരതത്തിന്റെ സ്നാനഘട്ടങ്ങളിലും, തീർത്ഥസ്ഥലികളിലും മുഴങ്ങിക്കൊണ്ടേയിരുന്നു. ഗായത്രിയെന്ന് പുകൾപെറ്റ ആ പ്രാർത്ഥന  സഹസ്രാബ്ദങ്ങളിലൂടെ - തലമുറകളിലൂടെ യാത്രചെയ്തു.  ഗായത്രിയുടെ കേവലമായ വാച്യാർത്ഥം പോലും ഭാരതസംസ്കൃതിയുടെ അകക്കാമ്പിനെ നമ്മുടെ മുൻപിൽ അനാവരണം ചെയ്യുന്നുണ്ട്. ബുദ്ധിയും വിവേകവുമൊക്കെയുള്ള ജനതയായിതത്തീരാനാണ് ഋഷിമാർ നമ്മെ എന്നും ഉദ്ബോധിപ്പിച്ചത്.  ഗീതോപദേശത്തിനൊടുവിൽ അർജ്ജുനനോട് രഹസ്യങ്ങളിൽ വച്ച് രഹസ്യമായ ശാസ്ത്രം നിനക്ക് ഞാൻ ഉപദേശിച്ചു എന്നരുളിയ ശേഷം ശ്രീ കൃഷ്ണ ഭഗവാൻ പിന്നെ പറയുന്നത് ഇതിനെ മുഴുവൻ വിമർശനാത്മകമായി അപഗ്രഥനം ചെയ്ത് ശരിയെന്ന് തോന്നുന്നത് ചെയ്തു കൊള്ളാനാണ്.  ഇത...

വിഷു: ഭാരതത്തിന്റെ തനത് പുതുവര്‍ഷം

ഐ ശ്വ ര്യപൂര്‍ണമായ ഒരു പുതുവര്‍ഷത്തെ പ്രതീക്ഷിച്ചു കൊണ്ട് നാമെല്ലാം വിഷു കൊണ്ടാടുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം എറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് വിഷു. കണികണ്ടുണര്‍ന്നും, കൈനീട്ടം നല്‍കിയും വിത്തിറക്കിയുമൊക്കെ നമ്മുടെ നാട് ഈ ആഘോഷത്തെ വരവേല്‍ക്കുന്നു. സൂര്യഭഗവാന്‍ തന്റെ ഉച്ചരാശിയായ മേഷരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് വിഷുവായി ആചരിച്ചു വരുന്നത്.വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസമാണ് വിഷു. പാരമ്പരാഗത കാലഗണന പ്രകാരം മേടം ഒന്നാം തീയതിയാണ് മേടവിഷു. സംഘകാല കൃതികളില്‍ പോലും വിഷു ആഘോഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ഭാരതത്തിലെമ്പാടും ഈ ദിവസം വളരെ അധികം പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. .  കേരളത്തില്‍ മംഗളവസ്തുക്കള്‍ കണികണ്ടു തുടങ്ങുന്ന വിഷു ആഘോഷങ്ങള്‍ പത്താമുദയം വരെ നീണ്ടുനില്‍ക്കുന്നു. കൈനീട്ടവും, വിഷുക്കോടിയും, വിഷുസദ്യയുമെല്ലാം മലയാളിയുടെ വിഷുവിനെ മനോഹരമാക്കിത്തീര്‍ക്കുന്നു. മഹാവിഷുവസംക്രാന്തിയായാണ് ഒഡീഷയിലെ ജനങ്ങള്‍ക്ക് ഈ ദിവസം. മഹാവിഷുവസംക്രാന്തിയോടനുബന്ധിച് ച് 21 വരെ ദിവസം നീണ്ടുനില്‍ക്കു...